മലയാളീസിനു മാത്രമായി ഒരു സംസ്ഥാനം വേണം - ഒരു മഴു എറിഞ്ഞ കഥ
Submitted on: 26-Mar-2018By Athira
പണ്ട് പണ്ട് ഇൻഡ്യയിൽ കുറെ മലയാളീസുണ്ടായിരുന്നു..
പക്ഷെ അന്ന് കേരളം ഉണ്ടായിരുന്നില്ലല്ലോ..
അതുകൊണ്ട് ഈ മലയാളികളെല്ലാം തമിഴ്നാട്ടിലായിരുന്നു താമസിച്ചിരുന്നത്..
പക്ഷെ തമിഴന്മാർക്ക് നുമ്മ മലയാളീസിനോട് ഒരു ഓഞ്ഞ പുഛമുണ്ടല്ലോ..
പണ്ട് അത് കുറെക്കൂടി കൂടുതലായിരുന്നു..
പിൽക്കാലത്ത് കേരളമുണ്ടാകുമെന്നോ നമ്മളിവിടെ മുല്ലപ്പെരിയാർ ഡാം പണിയുമെന്നോ തമിഴന്മാർക്ക് അതിൽ നിന്ന് വെള്ളം മോട്ടിച്ച് ജീവിക്കേണ്ടി വരുമെന്നോ അന്ന് അണ്ണന്മാർ കരുതിക്കാണില്ല..
തമിഴന്മാരുടെ പുഛം സഹിക്കവയ്യാതെ മലയാളീസ് ഒരു തീരുമാനമെടുത്തു..
മലയാളീസിനു മാത്രമായി ഒരു സംസ്ഥാനം വേണം..
പണ്ട് കാലത്തൊക്കെ ഇല്ലാത്ത എന്തെങ്കിലും വേണമെങ്കിൽ എല്ലാവരും ചെയ്യുന്ന പരിപാടി ഉണ്ടല്ലോ..
ഒരു ടാക്സി വിളിച്ച് ഏതെങ്കിലും കാട്ടിൽ പോയി ഇരുന്നോ നിന്നോ ഒറ്റക്കാലിലോ ഒക്കെ അങ്ങ് തപസ് ചെയ്യും..
ഈ മലയാളീസും അത് തന്നെ ചെയ്തു..
നേരെ സത്യമംഗലം കാട്ടിൽ പോയി മഹാവിഷ്ണുവിനെ തപസ് ചെയ്ത് വരുത്താനുള്ള പരിപാടി തുടങ്ങി...
അതിനിടയ്ക്ക് തമിഴ്നാട്ടിൽ നിന്ന് ഓരോ മണ്ടന്മാർ വന്ന് " തപസ് ചെയ്യണ്ടവർ പാക്കിസ്ഥാനിൽ പൊക്കോണം " എന്നൊക്കെ പറഞ്ഞ് തപസ് മുടക്കാൻ ശ്രമിച്ചെങ്കിലും നമ്മുടെ മലയാളീസ് അതൊന്നും മൈൻഡാക്കാതെ ഘോര തപസ് തുടർന്നു..
ഏഴാം ദിവസം മഹാവിഷ്ണു സത്യമംഗലം കാടുകളിലെ CC TV ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കുറെപേർ തന്റെ പേരൊക്കെ വിളിച്ച് പറഞ്ഞ് ജോളിയടിച്ച് തപസ് ചെയ്യുന്നത് കണ്ടത്..
വരം കൊടുക്കാൻ കൈ തരിച്ച് വായിൽ വിരലിട്ട് രണ്ട് വിസിലുമടിച്ച് മഹാവിഷ്ണു അങ്ങോട്ട് പോകാൻ റെഡിയായി ...
ഹാളിൽ ചെന്നപ്പൊ ദേ വൈഫ് ലക്ഷ്മിദേവി സോഫയിൽ ഇരുന്ന് സീരിയൽ കാണുന്നു..
പുള്ളിക്കാരി ചെറഞ്ഞ് നോക്കി ഒരു ചോദ്യം..
"വിഷ്ണുവേട്ടൻ ഇപ്പൊ എവിടെ പോകുന്നു..? "
" ഞാൻ.. വരം കൊടുക്കാൻ.."
" വിഷ്ണുവേട്ടൻ... വിഷ്ണുവേട്ടനിപ്പൊ പോണ്ട ".
" ങെ.. ഞാൻ പോണ്ടേ..?
ഞാൻ രാവിലേങ്കൂടി പറഞ്ഞതാണല്ലോ ആരെങ്കിലും തപസ് ചെയ്താൽ വരം കൊടുക്കാൻ ഞാമ്പോകൂന്ന്..
ഇപ്പൊ എന്താ ഒരു മനം മാറ്റം ?"
"വേണ്ട.. വിഷ്ണുവേട്ടനിപ്പൊ പോകണ്ട "
" അതെന്താ മലയാളീസിന് വരം കൊടുക്കാൻ ഞാൻ കൂടെ പോയാല്.?
എന്താ..? "
" പോകണ്ടാന്ന് പറഞ്ഞാൽ പോകണ്ട "..
ഇവിടുന്ന് സ്കൂട്ടാകണമെങ്കിൽ നാഗവല്ലൻ ആകുകയെ രക്ഷയുള്ളു എന്ന് മഹാവിഷ്ണുവിനു മനസിലായി..
പുള്ളിക്കാരൻ ടോൺ ഒന്ന് മാറ്റിപ്പിടിച്ചു
" വിടമാട്ടേ..? നീ എന്നെ ഇങ്കെയിരുന്ത് എങ്കെയും വിടമാട്ടേ..?
അയോക്ക്യ നായേ.. മറ്റന്നാള് തിങ്കളായ്ച.. ഉന്നെ ഉന്റെ വീട്ടിൽ കൊണ്ടോയി വിട്ട് അവിടുള്ളതെല്ലാം തിന്ന് മുടിപ്പിച്ച് അമ്മായിഅപ്പനെയും തല്ലി ഓങ്കാര നടനമാടിടുവേൻ "..
" ഇല്ല.. വിഷ്ണുവേട്ടനൊന്നൂല്ല..
വേം പോയി വരം കൊടുത്തേച്ചും ബാ.."
പാവം ലക്ഷ്മീദേവി പേടിച്ചുപോയ്..
അങ്ങനെ വൈഫിന്റെ മനസ് മാറുന്നതിനുമുമ്പ് മഹാവിഷ്ണു സത്യമംഗലം കാട്ടിലേക്ക് പുറപ്പെട്ടു..
എന്ത് വരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ സ്വന്തമായിട്ട് സംസ്ഥാനം വേണമെന്ന് മ്മടെ മലയാളീസും പറഞ്ഞു..
ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനം സെറ്റപ്പാക്കാമെന്ന് ഭഗവാൻ വാക്കും കൊടുത്തു...
തിരിച്ച് പോരുന്ന വഴിക്കാണ് മഹാവിഷ്ണു അറബിക്കടലിൽ മുങ്ങിക്കിടക്കുന്ന കേരളം എന്ന സാധനത്തിന്റെ കാര്യം ഓർക്കുന്നത്..
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കാൻഡി ക്രഷും കളിച്ചിരിക്കുന്ന തന്റെതന്നെ പരശുരാമൻ എന്ന അവതാരത്തെ വിട്ട് കേരളം പൊക്കിയെടുപ്പിച്ച് മലയാളികൾക്ക് കൊടുത്തേക്കാം എന്ന് മഹാവിഷ്ണു തീരുമാനിച്ചു..
പരശുരാമന് ഒരു പണിയുമാകും..
പിറ്റേന്ന് മഹാവിഷ്ണു പരശുരാമനെ വീട്ടിലേക്ക് വിളിച്ച് വരുത്തി..
പരശുരാമൻ വെറുതെയിരുന്ന് വേരിറങ്ങി ബുദ്ധി ഈയിടെയായി അല്പം പിന്നോട്ടാണ്..
വിഷ്ണു :" ആ... ചെറിയൊരു പണിയുണ്ട്..
പുറകിലെ വിറക്പുരയിൽ ഒരു മഴു ഇരുപ്പുണ്ട് ..
നീയതെടുത്തോണ്ട് പോയി.."..
പരശു : " വിറക് മൊത്തം കീറിയിടണം അല്ലേ..?"
വിഷ്ണു : " മൊത്തം കേക്കടാ മണ്ടാ..
നീ ആ മഴു അറബിക്കടലിൽ എറിഞ്ഞ് കേരളം പൊക്കിയെടുക്കണം"
പരശു : " അത് ഞാനേറ്റു "..
വിഷ്ണു : " അത് കഴിഞ്ഞ് ആ മഴു നീ വിറക്പുരയിൽ തന്നെ ഒളിപ്പിക്കണം ..
ഒരാളും അറിയരുത് അത് നിന്റെ കയ്യിലുണ്ടെന്ന് "..
പരശു : " അതിന് മഴു എന്റെ കയ്യിലില്ലല്ലോ "..
വിഷ്ണു : " എടാ നീ വിറക്പെരയീന്ന് മഴു എടുക്കൂല്ലോ..?"
പരശു : " എടുക്കണാ..? "
വിഷ്ണു : " പിന്നെ നിന്നോടിത്ര നേരം പറഞ്ഞതെന്താടാ..?
മഴു വിറക്പെരയീന്ന് എടുത്ത് എറിഞ്ഞ് കഴിഞ്ഞ് ഒളിപ്പിക്കുമ്പൊ നിന്റെ കയ്യിലല്ലേ ഉള്ളത്..?
അതാരും അറിയരുതെന്നാ പറഞ്ഞത്.."
പരശു : " ഞാൻ മഴു ഒളിപ്പിച്ച് കഴിഞ്ഞാൽ എന്റെ കയ്യിൽ കാണൂല്ലല്ലോ ?"..
വിഷ്ണു : " എങ്കിലും മഴു നിന്റെ കയ്യിലാണല്ലോ?"..
പരശു : " എന്റെ കയ്യിലില്ലല്ലോ..
ഞാനതൊളിപ്പിച്ചില്ലേ..? "
വിഷ്ണു : " നിന്റെ കയ്യിൽ വന്നതിനു ശേഷമല്ലേ നീ മഴു ഒളിപ്പിച്ച് വെക്കുന്നത്..?"
പരശു : " ഒളിപ്പിച്ച് കഴിഞ്ഞാൽ മഴു എന്റെ കയ്യിൽ കാണൂല്ലല്ലൊ? " ..
വിഷ്ണു : " എടാ കഴുതേ മഴു എവിടാന്ന് നിനക്കറിയില്ലേ..?"
പരശു : " വെറക് പെരയില്"..
വിഷ്ണു : " ഇപ്പൊ അല്ല..
നീ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിക്കഴിഞ്ഞ്.."
പരശു : " അപ്പൊ എന്റെ കയ്യില്..
പക്ഷെ അതുകഴിഞ്ഞ് ഞാനത് ഒളിപ്പിച്ച് വെക്കൂല്ലോ..?
അപ്പൊ എന്റെ കയ്യിൽ കാണൂല്ലല്ലോ വിഷ്ണു അച്ചായാ..?"
വിഷ്ണു : " എടാ നിന്റെ കയ്യിൽ ഉള്ളതുകൊണ്ടല്ലേ നീയത് ഒളിപ്പിച്ച് വെക്കുന്നത്..?"
പരശു : " ഒളിപ്പിച്ച് വെക്കുന്നോണ്ടല്ലേ മഴു എന്റെ കയ്യിൽ കാണൂല്ലാന്ന് പറഞ്ഞത്.? "
വിഷ്ണു : " ഒളിപ്പിക്കുമ്പൊ നിനക്കറിയാല്ലോ മഴു നിന്റെ കയ്യിലുണ്ടെന്ന്..?
അതാരും അറിയരുതെന്നാ അച്ചായൻ പറഞ്ഞത്.."
പരശു : " എന്റെ കയ്യിൽ ഉണ്ടെങ്കിലല്ലേ അച്ചായാ എന്റെ കയ്യിലുണ്ടെന്ന് ആൾക്കാരറിയൂ..?
എന്റെ കയ്യിലില്ലല്ലോ..
ഞാനത് ഒളിപ്പിച്ച് വെച്ചില്ലേ..? "
വിഷ്ണു : " ഹോ... മണ്ടൻ...!!
ഇപ്പൊ മഴു എവിടാ ഇരിക്കുന്നെ..? "
പരശു : " വെറക് പെരയില്.."
വിഷ്ണു : " അവിടിരുന്നോട്ട്.. അവിടിരുന്നോട്ട്.. അവിടെ വെച്ചേക്ക്
പോ പോ പോ..."
പരശു : " ശ് ശ്.."
വിഷ്ണു : " എന്താണ്..?"
പരശു : "അപ്പൊ മഴു അവിടുന്ന് എടുക്കണ്ടേ..? "
വിഷ്ണു : " എടുക്കണം...
അതവിടുന്ന് എടുക്കുമ്പൊ നിന്റെ കയ്യിലല്ലേ ഉണ്ടാവുക..? "
പരശു : " അതെ "..
വിഷ്ണു : " അത് നിന്റെ കയ്യിലുണ്ടെന്ന് മറ്റാരും അറിയരുതെന്നാ അച്ചായൻ പറഞ്ഞോണ്ടിരുന്നത്.."
പരശു : " അതിന് ഞാൻ മഴു വെറക് പെരയിൽ ഒളിപ്പിച്ച് വെച്ചാൽ പിന്നെ എന്റെ കയ്യിൽ കാണൂല്ലല്ലോ അച്ചായാ"..
വിഷ്ണു : " പോടാ പൊട്ടക്കണ്ണാ .. തെണ്ടീ..
എന്റെ കണ്മുന്നിൽ കണ്ടേക്കല്ല്..
കൊന്നു കളയൂടാ ഊളപ്പരശൂ.."
പരശു : " ഇതാ പരമശിവൻ അച്ചായൻ എപ്പൊളും പറയുന്നത് വിഷ്ണു അച്ചായന് വിവരമില്ലാന്ന് .."
പണ്ടാരക്കലിപ്പടിച്ച് മഹാവിഷ്ണു ഇറങ്ങി എങ്ങോട്ടോ പോയി..
പിറ്റേന്ന് നവംബർ ഒന്നായിരുന്നു..
പരശുരാമൻ വിറക് പുരയിൽ പോയി മഴു എടുത്ത് നേരെ അറബിക്കടലിന്റെ കരയിലേക്ക് പോയി..
ആരുമില്ലാത്ത ഒരു സൈഡിൽ പോയി നിന്ന് മഴു എടുത്ത് ഉന്നം പിടിച്ച് ആഞ്ഞൊരേറ് കൊടുത്തു..
എന്നിട്ട് കേരളം പൊങ്ങി വരുന്നതും കാത്ത് നിന്നു..
കുറച്ച് നേരമായിട്ടും അനക്കമൊന്നുമില്ല..
പെട്ടന്ന് ദാ പൊങ്ങിവരുന്നു..!!
കേരളമല്ല..
മറ്റേ ജലകന്യക..
ഏതാ..?
മറ്റേ കോടാലി വെള്ളത്തിൽ പോകുമ്പോൾ എടുത്ത് കൊടുക്കുന്ന ഒരു ജല കന്യക ഇല്ലേ..?
ആ പുള്ളിക്കാരി..
മഴുവും എടുത്തോണ്ട് വന്ന് കന്യക ഒരു ചോദ്യം..
" എക്സ്ക്യൂസ്മി.. ഈ കോടാലി ചേട്ടന്റെയാണോ..?"
പരശുരാമൻ സൈക്കിളിൽ നിന്ന് വീണ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു..
" സോറി ... എന്റെയാണ്..
ഇങ്ങ് തന്നേക്കൂ"..
കോടാലി കൊടുത്തിട്ട് കന്യക ഒരുപദേശവും കൊടുത്തു..
" ഇതൊക്കെ സൂക്ഷിക്കണ്ടേ ചേട്ടായീ..
ഞാൻ ഈ വഴി വന്നതുകൊണ്ട് ഇപ്പൊ കിട്ടി..
ഇല്ലാരുന്നെങ്കിലോ..? "